കൊട്ടിയൂർ /വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർ വയ്‌പ് ഇന്നലെ രാത്രി നടന്നു. ഇന്നുകൊട്ടിയൂർ പെ രുമാളിന്റെ സ്വയംഭൂവിൽ ഇളനീരാട്ടം നടക്കും. വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽനി ന്ന് എരുവട്ടി തണ്ടയാൻ എള്ളെണ്ണയും ഇള നീരുമായി കൊട്ടിയൂരിലെത്തി. രാത്രി കാര്യ ത്ത് കൈക്കോളൻ തിരുവൻഞ്ചിറയിലെ കി ഴക്കേനടയിൽ തട്ടും പോളയും വിരിച്ച് കൂടി പതി കാരണവർ ഇളനീർ വിപിന് രാശി വി ളിച്ചു. ഇതോടെയാണ് ഇളനീർ വയ്‌പ്‌ചടങ്ങ് ആരംഭിച്ചത്.
മന്ദംചേരിയിലെ ബാവലിക്കരയിൽ രാശി വിളിക്കായി കാത്തിരുന്ന ഇളനീർ വ്രതക്കാ ർ വിളി കേട്ടതോടെ പുഴയിലിറങ്ങി ഇളനീർ - കാവുമായി മുങ്ങിനിവർന്ന് സന്നിധാനത്തി ലേക്ക് ഓടിയെത്തിയാണു സമർപ്പണം നട ത്തിയത്. ഇളനീർകാവുകളുമായി തിരുവഞ്ചി - റയിൽ മൂന്ന് പ്രദക്ഷിണം വച്ച് ഇളനീർ സമ ർപ്പണം നടത്തിയ വ്രതക്കാർ വിരഭദ്രനെ വണങ്ങി ഭണ്ഡാരം പെരുക്കിയാണ് മടങ്ങിയ ത്. ഇളനീരുകൾ ഇന്ന് വെട്ടിയൊരുക്കും തുടർന്നാണ് ഇളനീരാട്ടം നടക്കുക
Advertisement