കണ്ണൂർ /അഞ്ചരക്കണ്ടി സ്വകാര്യ
ഡെന്റൽ കോളജിലെ ഒന്നാം വർഷ
ബിഡിഎസ് വിദ്യാർഥി ആർ.എൽ
നിതിൻരാജിൻ്റെ മരണവുമായി
ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി
ഓറൽ പാത്തോളജി വിഭാഗം
മേധാവി ഡോ.എം.കെ റാമിന്
വാദം അംഗീകരിച്ചാണ് തലശ്ശേരി
അഡീഷണൽ ജില്ലാ സെഷൻസ്
കോടതി അധ്യാപകന് ജാമ്യം
നിഷേധിച്ചത്. അതേസമയം
ആത്മഹത്യാ പ്രേരണക്കേസിലെ
രണ്ടാം പ്രതി അസോസിയറ്റ്
പ്രൊഫസർ ഡോ. കെ.ടി സംഗീത
പ്രോസിക്യൂഷൻ വാദം. മാർച്ച് 13
മുതൽ ഒന്നും രണ്ടും പ്രതികൾ
പലവിധത്തിൽ നിതിൻരാജിനെ
അപമാനിക്കുകയും മോശമായി
പെരുമാറുകയും ചെയ്‌തു. സംഭവ
ദിവസം പകൽ 12.30 മുതൽ
രണ്ടുവരെ സ്റ്റാഫ് റൂമിലും
പ്രിൻസിപ്പലിന്റെ മുറിയിലും ഒന്നാം പ്രതി എത്തിയതും സംശയാസ്‌പദമാണ്. സ്റ്റാഫ് റൂമിലും പ്രിൻസിപ്പലിന്റെറെ മുറിയിലും ഡോ. റാം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും സഹോദരിക്ക് നിതിൻരാജ് അയച്ച ഓഡിയോ, വാട്‌സ്ആപ്പ് സന്ദേശങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. നിതിൻരാജിനെ കാഷ്വാലിറ്റിയിൽ എത്തിച്ചപ്പോൾ ഡോ. റാം നടത്തിയത് സദ്യേതരമായ പരാമർശമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
Advertisement